ന്യൂഡെല്‍ഹി: രാജ്യത്ത് പാചകവാതക വില വീണ്ടും കൂട്ടി. ഗാര്‍ഹിക സിലിന്‍ഡറിന് 25 രൂപയാണ് വര്‍ധിപ്പിച്ചത്. വാണിജ്യ സിലിന്‍ഡറിന്റെ വില യൂണിറ്റിന് 184 രൂപയും കൂട്ടി. ഇതോടെ 14.2 കിലോഗ്രാമിന്റെ സിലിന്‍ഡറിന് ഡെല്‍ഹിയിലും മുംബൈയിലും 719 രൂപയായി. ബെംഗളൂരുവില്‍ 722 രൂപയാകും. തിരുവനന്തപുരത്തും കൊച്ചിയിലും 729 രൂപയും കാസര്‍കോട്ടും കണ്ണൂരും 739 രൂപയുമാണ് പുതിയ വില.19 കിലോ വാണിജ്യ സിലിന്‍ഡറിന് 1535 രൂപയുമായി വില കൂടും. പുതിയ നിരക്കുകള്‍ വ്യാഴാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും.
നേരത്തെ ഡിസംബറില്‍ എണ്ണക്കമ്പനികൾ എല്‍പിജി വില രണ്ടു തവണയായി 100 രൂപ വര്‍ദ്ധിപ്പിച്ചിരുന്നു. രാജ്യത്തെ എല്‍പിജി വില നിര്‍ണയിക്കുന്നത് എണ്ണക്കമ്പനികളാണ്.
പെട്രോള്‍, ഡീസല്‍ വിലയും വ്യാഴാഴ്ച വര്‍ദ്ധിപ്പിച്ചിരുന്നു. പാചകവാതകത്തിന്റെ വിലയും കൂടുന്നതോടെ സാധാരണക്കാരന് ഏറെ പ്രതിസന്ധികള്‍ സൃഷ്ടിക്കും.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു