ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍ മഞ്ഞുമലയിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം 14 ആയി. 170 പേരെ കാണാനില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.
ദേശീയ ദുരന്തനിവാരണ സംഘവും സൈന്യവുമാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കിയത്.
ചമോലി ജില്ലയിലെ ജോഷിമഠിലെ തപോവന്‍ റെനി പ്രദേശത്ത് ഞായറാഴ്ച രാവിലെയായിരുന്നു മണ്ണിടിച്ചില്‍ ഉണ്ടായത്. നന്ദാദേവി മഞ്ഞുമല ഇടിഞ്ഞതിനെ തുടര്‍ന്ന് ഇവിടത്തെ ഋഷിഗംഗ ജലവൈദ്യുത നിലയത്തിലെ ഡാം തകര്‍ന്നു. ഇതോടെ വെള്ളം കുത്തിയൊഴുകി അളകനന്ദ, ധൗലിഗംഗ നദികള്‍ കരകവിഞ്ഞൊഴുകുകയായിരുന്നു.
ഋഷിഗംഗ വൈദ്യുത നിലയത്തിലെ നിര്‍മാണ പ്രവൃത്തി നടക്കുന്ന പ്രദേശത്തുണ്ടായിരുന്ന തൊഴിലാളികളടക്കമുള്ളവരെയാണ് കാണാതായത്. ഋഷിഗംഗയിലെ നിര്‍മാണ സ്ഥലത്തെ തുരങ്കത്തില്‍ അന്‍പതോളം തൊഴിലാളികള്‍ കുടുങ്ങിയതില്‍ ചിലരെ രക്ഷപ്പെടുത്തിയിട്ടുണ്ട്.
കേന്ദ്ര, സംസ്ഥാന സര്‍കാരുകള്‍ അടിയന്തരമായി ഇടപെട്ടാണ് രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കിയത്. വിവിധ നദീ തീരങ്ങളില്‍നിന്ന് ആളുകളെ ഉടന്‍തന്നെ മാറ്റി.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു