ഉത്തർപ്രദേശിലെ ഘാസിയാബാദ് സ്വദേശിയായ നവനീത് ശർമ 2014 ബാച്ചിലെ ഐ.പി.എസ്. ഓഫീസറാണ്. ഡൽഹി മൗലാന ആസാദ് സ്മാരക മെഡിക്കൽ കോളേജിൽനിന്ന് എം.ബി.ബി.എസ്. ബിരുദമെടുത്ത അദ്ദേഹത്തിന് 2013-ൽ സിവിൽ സർവീസ് പരീക്ഷയിൽ റെയിൽവേ സർവീസ് ലഭിച്ചിരുന്നു. തിരുവനന്തപുരം റൂറലിൽ ട്രെയിനി എ.എസ്.പി.യായാണ് അദ്യ നിയമനം. അട്ടപ്പാടിയിൽ എ.എസ്.പി. ആയിരുന്നു. തൃശ്ശൂരിലും പ്രവർത്തിച്ചിരുന്നു. കോവിഡ് ലോക്ഡൗൺ കാലത്ത് കുറച്ചുകാലം കണ്ണൂരിലും ഉണ്ടായിരുന്നു. ഡോ. സുശീൽ ശർമയുടെയും കോളേജ് അധ്യാപിക സുസി ശർമയുടെയും മകനാണ്. ഭാര്യ ആസ്ത സ്നേഹ റെയിൽവേ സർവീസിൽ പാലക്കാട് ഡിവിഷണൽ മെക്കാനിക്കൽ എൻജിനീയറാണ്. മകൻ സ്കന്ദ.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു