ഇരിട്ടി: തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പില്‍ എസ്.ഡി.പി.എെയുടെ വൻ മുന്നേറ്റം ഇരു മുന്നണികളിലും അങ്കലാപ്പ് സൃഷ്ടിച്ചിട്ടുണ്ടെന്ന് എസ്.ഡി.പി.എെ കണ്ണൂര്‍ ജില്ലാകമ്മിറ്റി അംഗം ഹാറൂണ്‍ കടവത്തൂര്‍. നടുവനാട് എല്‍.പി.സ്കൂളിൽ നടന്ന എസ്.ഡി.പി.എെ ഇരിട്ടി മുനിസിപ്പല്‍ പ്രവർത്തക കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.2015ല്‍ 47ല്‍ സീറ്റില്‍ വിജയിച്ച എസ്.ഡി.പി.ഐ ഇത്തവണ 102 സീറ്റുകൾ നേടി. എസ്.ഡി.പി.എെ ജയിച്ചത് എല്‍.ഡി.ഫ് വോട്ടുകൊണ്ടാണെന്ന് യു.ഡി.എഫും, യു.ഡി.എഫ് വോട്ട് കൊണ്ടാണെന്ന് എല്‍.ഡി.എഫും പരസ്പരം പഴിചാരുകയാണ്. എന്നാല്‍ പാർട്ടി മത്സരിക്കാത്ത വാര്‍ഡുകളിലെ വോട്ടുകള്‍ വേണ്ട എന്ന് ഇരുമുന്നണികളും പറഞ്ഞിട്ടുമില്ല. ഒരേ സമയം വിവേചനമില്ലാത്ത വികസനം സാക്ഷാല്‍കരിക്കുകയും അതേ സമയം രാജ്യത്തിന്‍റെ ശത്രുക്കളായ സംഘപരിവാര്‍ ഫാഷിസം അധികാരത്തിലെത്തുന്നത് തടയുകയും ചെയ്യുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി പാര്‍ട്ടി തിരഞ്ഞെടുപ്പിനെ നേരിട്ടപ്പോള്‍ ജനം അത് സ്വീകരിക്കുന്ന കാഴ്ചയാണ് കണ്ടെതെന്നും അദ്ദേഹം പറഞ്ഞു. പരിപാടിയിൽ എസ്.ഡി.പി.ഐ ഇരിട്ടി മുനിസിപ്പല്‍ പ്രസിഡന്‍റ് തമീം പെരിയത്തില്‍ അദ്ധ്യക്ഷത വഹിച്ചു. പേരാവൂര്‍ മണ്ഡലം പ്രസിഡന്‍റ് സത്താര്‍ ഉളിയില്‍ വിഷയാവതരണം നടത്തി. പാർട്ടിയിലേക്ക് പുതുതായി കടന്നുവന്നവർക്ക് എസ്.ഡി.പി.എെ പേരാവൂര്‍ മണ്ഡലം സെക്രട്ടറി അഷ്റഫ് നടുവനാട് മെമ്പര്‍ഷിപ്പ് നൽകി. ഇരിട്ടി നഗരസഭ കൗണ്‍സിലര്‍മാരായ പി.സീനത്ത്, യു.കെ ഫാത്തിമ, പി.ഫൈസല്‍ പേരാവൂര്‍ മണ്ഡലം കമ്മിറ്റി അംഗം സിഎം.നസീര്‍ സംസാരിച്ചു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു