കൂത്തുപറമ്ബ്: നിര്‍മലഗിരിക്കടുത്ത മൂന്നാംപീടികയില്‍ ഗുണ്ടസംഘങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഏഴുപേര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞദിവസം രാത്രി 11.30 ഓടെയാണ് സംഭവം. ബോംബെറിഞ്ഞ് ഭീതി പരത്തിയശേഷം വടിവാള്‍, കമ്ബിപ്പാര, ഇടിക്കട്ട തുടങ്ങിയ മാരകായുധങ്ങളുമായി സംഘാംഗങ്ങള്‍ ഏറ്റുമുട്ടുകയായിരുന്നു.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട പണമിടപാടാണ് സംഭവത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് നല്കുന്ന സൂചന. പരിക്കേറ്റ ഏഴുപേര്‍ ജില്ലയിലെ വിവിധ സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലാണ്.
സംഭവവുമായി ബന്ധപ്പെട്ട് കണ്ടേരി സ്വദേശികളായ നവാസ് മന്‍സിലില്‍ പി.കെ. അര്‍ഷാദ്, ശ്രീനിലയത്തില്‍ എം.വി. ശ്രീരാജ് എന്നിവരെ കൂത്തുപറമ്ബ് എസ്.ഐ പി. ബിജു അറസ്റ്റ് ചെയ്തു. ആക്രമികള്‍ ഉപയോഗിച്ച ആയുധങ്ങള്‍ സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തിട്ടുണ്ട്. ഇരുമ്ബുവടി, ബോംബിെന്റ അവശിഷ്ടങ്ങള്‍, വടിവാള്‍ എന്നിവയാണ് കണ്ടെത്തിയത്. അക്രമസംഭവത്തില്‍ ഇരുവിഭാഗത്തിലും പെട്ട ഇരുപതോളം പേര്‍ക്കെതിരെ കൂത്തുപറമ്ബ് പൊലീസ് കേസെടുത്തിട്ടുണ്ട്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു