കോഴിക്കോട്: കോവിഡ് പരിശോധനയില്‍ നിര്‍ദേശങ്ങള്‍ പാലിക്കാതെ വന്‍ തട്ടിപ്പ് നടത്തി സ്വകാര്യ ലബോറട്ടറികള്‍. കോവിഡ് പരിശോധനക്ക് അംഗീകാരം ലഭിച്ച ലാബുകള്‍ സാമ്ബിളുകള്‍ സ്വീകരിക്കുന്നത് മുതല്‍ പരിശോധന വരെ ഫ്രാഞ്ചൈസികള്‍ക്ക് നല്കി ഉത്തരവാദിത്തം കൈയൊഴിയുകയാണ്.
ലാബ് പരിശോധനക്ക് അനുമതി നല്കുമ്ബോള് സാമ്ബിളുകള്‍ സ്വീകരിക്കുന്നതു മുതലുള്ള നടപടിക്രമങ്ങള്‍ക്കാണ് അനുമതി നല്‍കുന്നത്. ജില്ലയിലെ ചില ലാബുകള്‍ വിവിധ ജില്ലകളില്‍നിന്ന് സാമ്ബിളുകള്‍ സ്വീകരിക്കുന്നുണ്ട്.
സാമ്ബ്ള്‍ സ്വീകരിക്കുന്നതു മുതല്‍ കര്‍ശന സൂക്ഷ്മത പാലിച്ചാല്‍ മാത്രമേ ഫലം കൃത്യമാകൂ. ദിവസം 360 മുതല്‍ 400 വരെ പി.സി.ആര് പരിശോധനകള്‍ മാത്രമാണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ലാബുകള്‍ക്ക് നടത്താന്‍ സാധിക്കുക. എന്നാല്‍, പല ലാബുകളും 1000 മുതല്‍ 2000 വരെ സാമ്ബിളുകള്‍ സ്വീകരിച്ച് ഫലം നല്‍കിയതായി കണക്കുകള്‍ കാണിക്കുന്നു. പലരും ആന്റിജന്‍ പരിശോധനയും മറ്റും നടത്തി പി.സി.ആര് ടെസ്റ്റ് ഫലം എന്ന നിലയില്‍ നല്‍കുന്നുണ്ട്. ചില ലാബുകള്‍ 50-60 സാമ്ബിളുകള്‍ പരസ്പരം യോജിപ്പിച്ച് പരിശോധിക്കുകയും നെഗറ്റിവാണെങ്കില്‍ 50ഉം നെഗറ്റിവ് എന്ന് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്യുന്നു.
ഈ 50 സാമ്ബിളുകളില്‍ 10 എണ്ണം എങ്കിലും പോസിറ്റിവാണെങ്കില്‍ ഫലം പോസിറ്റിവ് കാണിക്കും. ഒന്നോ രണ്ടോ സാമ്ബിളുകള്‍ മാത്രമാണ് പോസിറ്റിവെങ്കില് അത് ഫലത്തില്‍ തെളിയില്ലെന്ന് വിദഗ്ധര്‍ പറയുന്നു. ഇങ്ങനെ കോവിഡ് നെഗറ്റിവാണെന്ന് തെറ്റിദ്ധരിക്കുന്ന രോഗികളില്‍നിന്ന് മറ്റുള്ളവരിലേക്ക് രോഗം വ്യാപിക്കുകയും ചെയ്യും. കൃത്യമായ പരിശോധന നടത്താതെ രണ്ടായിരത്തിലധികം പേര്‍ക്ക് കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് നല്കിയ വളാഞ്ചേരി അര്‍മ ലാബിനെതിരെ അന്വേഷണം നടക്കുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ എല്ലാ ലാബുകളിലും പരിശോധന നടത്തണമെന്ന് കേരള പാരാമെഡിക്കല്‍ ലബോറട്ടറി ഓണേഴ്സ് ഫെഡറേഷന് ആവശ്യപ്പെട്ടു.
സ്വകാര്യ ലാബുകളില്‍ കോവിഡ് പരിശോധനകളുടെ മറവില്‍ വന്‍ തട്ടിപ്പാണ് നടക്കുന്നതെന്ന് ഫെഡറേഷന് സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ അസീസ് അരീക്കര പറഞ്ഞു.
ലാബുകളുടെ നിലവാരം പരിശോധിച്ച് ഉറപ്പു വരുത്തുന്നതിന് ഉന്നതാധികാര സമിതി ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോവിഡ് പരിശോധനയുടെ മറവില്‍ ലാബുകള്‍ നടത്തുന്ന തട്ടിപ്പുകള്‍ സമഗ്രമായി അന്വേഷിക്കണമെന്ന് െഫഡറേഷന്‍ മുഖ്യമന്ത്രിക്ക് നല്കിയ പരാതിയില്‍ ആവശ്യപ്പെട്ടു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു