ചൊക്ളി: ഒളവിലം തൃക്കണ്ണാപുരത്ത് സി.പി.എം.-ബി.ജെ.പി. പ്രവർത്തകർ തമ്മിൽ സംഘർഷം. ഇരുവിഭാഗത്തിലും ഉൾപ്പെട്ട കണ്ടാലറിയാവുന്ന 20 പേർക്കെതിരേ ചൊക്ലി പോലീസ് കേസെടുത്തു.
ബി.ജെ.പി. നിർമിച്ച ബസ് ഷെൽട്ടറിൽ ഒരുസംഘം ഞായറാഴ്ച വൈകുന്നേരം നാലുമണിയോടെ കരിഓയിൽ ഒഴിച്ചിരുന്നു.
സി.പി.എം. പ്രവർത്തകരായ രാഹുൽ രാധാകൃഷ്ണൻ നായർ (20), കെ.പി. ശ്രിബിൻ (31) എന്നിവരെ മർദനത്തിൽ പരിക്കേറ്റ നിലയിൽ തലശ്ശേരി സഹകരണാസ്പത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
ബി.ജെ.പി. പ്രവർത്തകനായ വലിയപറമ്പത്ത് പ്രേമന്(55) രാത്രി ഒൻപതേകാലോടെ വെട്ടേറ്റു. വീട്ടിലേക്ക് നടന്നുപോകവെ കുയ്യാലിക്കണ്ടി ഭാഗത്തുവെച്ച് പത്തംഗസംഘം മാരകായുധങ്ങളുമായെത്തി ആക്രമിക്കുകയായിരുന്നു. ചൊക്ലി പോലീസെത്തി ഇദ്ദേഹത്തെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആസ്പത്രിയിലെത്തിച്ചു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു