ന്യൂഡല്‍ഹി: ആറുമാസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും തുറക്കാനൊരുങ്ങി രാജ്യത്തെ സ്കൂളുകള്‍. അസാം,ജമ്മു കാശ്മീര്‍, ഹരിയാന, ഹിമാചല്‍ പ്രദേശ്, കര്‍ണാടക, നാഗാലാന്റ്,മേഘാലയ, ആന്ധ്രപ്രദേശ് എന്നി സംസ്ഥാനങ്ങളിലെ സ്കൂളുകളാണ് സെപ്റ്റംബര്‍ 21 മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുക. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നതിനുള്ള ആദ്യഘട്ട നടപടിയാണിത്. കണ്ടെയ്ന്‍മെന്റ് സോണിലുളള സ്കൂളുകള്‍ തുറക്കില്ലെന്നും അധികൃതര്‍ അറിയിച്ചു. സ്കൂളുകള്‍ തുറക്കുന്നതിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കുമായി പ്രത്യേക മാര്‍ഗനിര്‍ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്.
കൊവിഡ് വെെറസ് വ്യാപനം രാജ്യത്ത് രൂക്ഷമാകുന്നതിനിടെയാണ് സ്കൂളുകള്‍ തുറക്കാന്‍ അധികൃതര്‍ ഒരുങ്ങുന്നത്.ഇതിനാല്‍ തന്നെ ശക്തമായ സുരക്ഷാ നടപടികളും പരിശോധനയും സ്കൂളുകളില്‍ നടത്താന്‍ നിര്‍ദേശമുണ്ട്.
കൊവിഡ് വെെറസ് വ്യാപനം രാജ്യത്ത് രൂക്ഷമാകുന്നതിനിടെയാണ് സ്കൂളുകള്‍ തുറക്കാന്‍ അധികൃതര്‍ ഒരുങ്ങുന്നത്.ഇതിനാല്‍ തന്നെ ശക്തമായ സുരക്ഷാ നടപടികളും പരിശോധനയും സ്കൂളുകളില്‍ നടത്താന്‍ നിര്‍ദേശമുണ്ട്.
മുതിര്‍ന്ന കുട്ടികള്‍ക്ക് വേണ്ടി മാത്രമാണ് നിലവില്‍ സ്കൂളുകള്‍ തുറക്കുക. സ്കൂളിലെത്തുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികളും മാതാപിതാക്കളുടെ അനുമതി വാങ്ങിയിരിക്കണം. അസംബ്ലിയോ മറ്റുപരിപാടികളോ നടത്താന്‍ പാടില്ല. തുറസായ സ്ഥലത്ത് മാത്രമെ ക്ലാസ് നടത്താന്‍ അനുമതിയുളളു. നിലവിലുളള ഓണ്‍ലെെന്‍ ക്ലാസുകള്‍ തുടരും. സ്കൂളിലേക്ക് വിദ്യാര്‍ത്ഥികള്‍ക്കും ജീവനക്കാര്‍ക്കും മാത്രമെ പ്രവേശനം അനുവദിക്കാവു. ഏവരുടെയും താപപരിശോധന നടത്തുകയും സാനിറ്റെെസര്‍ നല്‍കുകയും വേണം. തുടങ്ങിയ മാര്‍ഗനിര്‍ദേശങ്ങളാണ് സ്കൂളുകള്‍ തുറക്കുന്നതിനായി കേന്ദ്രം പുറപ്പെടുവിച്ചിട്ടുളളത്.
അതേസമയം വെെറസ് വ്യാപനം രൂക്ഷമാകുന്നതിനിടെ സ്കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിനോട് കേരളം ഉള്‍പ്പെടെയുളള മറ്റു സംസ്ഥാനങ്ങള്‍ എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്. സ്കൂളുകള്‍ തുറക്കുന്നതിന് പകരം ഓണ്‍ലെെന്‍ ക്ലാസുകള്‍ തുടരാനാണ് ഈ സംസ്ഥാനങ്ങളുടെ തീരുമാനം.
അതേസമയം വെെറസ് വ്യാപനം രൂക്ഷമാകുന്നതിനിടെ സ്കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിനോട് കേരളം ഉള്‍പ്പെടെയുളള മറ്റു സംസ്ഥാനങ്ങള്‍ എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്. സ്കൂളുകള്‍ തുറക്കുന്നതിന് പകരം ഓണ്‍ലെെന്‍ ക്ലാസുകള്‍ തുടരാനാണ് ഈ സംസ്ഥാനങ്ങളുടെ തീരുമാനം.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു