തളിപ്പറമ്പ്: രാജരാജേശ്വര ക്ഷേത്രം റോഡിലെ അഴുക്കുചാൽ നവീകരിക്കാത്തതിൽ നാട്ടുകാർക്കിടയിൽ പ്രതിഷേധം. അപകടകരമായ വിധത്തിലാണ് റോഡിൽ അഴുക്കുചാലുള്ളത്. അഞ്ചുവർഷം മുൻപ് ടൂറിസം പദ്ധതിയിൽ വികസനപ്രവർത്തനങ്ങൾ നടത്തിയ റോഡാണിത്. കാത്തിരിപ്പിനൊടുവിൽ കഴിഞ്ഞവർഷം മെക്കാഡം ടാർചെയ്ത് വികസിപ്പിച്ചു. റോഡിൽ പലയിടത്തും വീതി കുറവാണെന്ന പ്രശ്നമുണ്ട്. ക്ഷേത്ര സന്ദർശകർക്കുപുറമെ പുഴക്കുളങ്ങര, വെള്ളാവ്, പനങ്ങാട്ടൂർ, ആടിക്കുംപാറ തുടങ്ങിയ പ്രദേശങ്ങളിലേക്ക് ഏറെ വാഹനങ്ങൾ കടന്നുപോകുന്ന പാതയാണിത്. റോഡിൽ ചില ഭാഗങ്ങളിൽ അഴുക്കുചാലിനുമുകളിൽ സ്ലാബിട്ടുവെങ്കിലും മൂടാതെ കിടക്കുന്ന ഭാഗവുമുണ്ട്.
ക്ഷേത്രദർശനത്തിനുള്ള യാത്രക്കാരുടേതുൾപ്പെടെ ധാരാളം വാഹനങ്ങൾ കടന്നുപോകുന്ന വഴിയാണിത്. അഴുക്കുചാലിൽ വീഴാതിരിക്കാൻ നാട്ടുകാർ താത്കാലികമായി കമ്പുകൾ കെട്ടി അടയാളപ്പെടുത്തിയിട്ടുണ്ട്.
സ്ലാബിടാൻ നടപടി വേണം
രാഹുൽ ദാമോദരൻ, പൊതുപ്രവർത്തകൻ
അഴുക്ക്ചാൽ നവീകരിക്കണം
രാജരാജേശ്വര ക്ഷേത്രം റോഡിലെ അഴുക്ക്ചാൽ നവീകരിക്കണം. പലഭാഗങ്ങളിലും ഒഴുക്ക് തടസ്സപ്പെട്ടിട്ടുണ്ട്. സ്ലാബിടാത്ത ഭാഗവുമുണ്ട്. വാഹനങ്ങൾ അഴുക്കുചാലിൽ വീഴാറുണ്ട്. നഗരസഭയുടെ ശ്രദ്ധക്കുറവാണ് റോഡ് ഇങ്ങനെയാകാൻ കാരണം.ക്ഷേത്രം റോഡിലെ അഴുക്കുചാൽ നവീകരിക്കേണ്ട കാര്യത്തിൽ അധികൃതർ കടുത്ത അവഗണന കാട്ടുന്നു. മഴക്കാലത്ത് റോഡിൽ വെള്ളംകെട്ടിനിൽക്കാറുണ്ട്. പ്രശ്നം ബന്ധപ്പെട്ട എൻജിനീയർമാരെ കണ്ട് പരാതിപ്പെട്ടതാണ്. അഴുക്കുചാൽ തീർത്തും അശാസ്ത്രീയമാണ്. പൂർണമായും സ്ലാബിടണം.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു