ലക്ശർ ഇ ത്വയിബ സംഘത്തിൽ പെട്ട മൂന്ന് ഭീകരർ എറണാകുളത്ത് പിടിയിൽ
ന്യൂഡല്‍ഹി: പെരുമ്ബാവൂരില്നിന്നും അല്‍ഖ്വയ്ദ ഭീകരര്‍ പിടിയില്‍. പെരുന്പാവൂരില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) നടത്തിയ റെയ്ഡില്‍ മൂന്ന് ഭീകരരാണ് പിടിയിലായത്.
രാജ്യവ്യാപകമായി എന്‍ഐഎ നടത്തിയ റെയ്ഡില്‍ ഇന്ന് ഒന്‍പത് ഭീകരരാണ് പിടിയിലായത്. ആറ് ഭീകരരെ പശ്ചിമബംഗാളിലെ മൂര്ഷിദാബാദില്നിന്നുമാണ് പിടികൂടിയതെന്നും എന്‍ഐഎ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. ഇന്ന് പുലര്‍ച്ചെയായിരുന്നു റെയ്ഡ്.
രാജ്യവ്യാപകമായി പ്രവര്‍ത്തിക്കുന്ന ഒരു തീവ്രവാദഗ്രൂപ്പിനെക്കുറിച്ച് നേരത്തെ വിവരം കിട്ടിയിരുന്നുവെന്നും ഇതേക്കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവരെല്ലാം പിടിയിലായതെന്നും എന്‍ഐഎ വൃത്തങ്ങള്‍ അറിയിച്ചു. പശ്ചിമബംഗാളും കേരളവും കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഈ സംഘം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി ആക്രമണം നടത്താനായിരുന്നു പദ്ധതി. വ്യാജരേഖകള്‍ നിര്‍മിച്ചാണ് ഇവര്‍ കേരളത്തില്‍ താമസിച്ചിരുന്നത്. പെരുന്പാവൂരില്‍ ഇവര്‍ കുടുംബമായാണ് താമസിച്ചിരുന്നത്.
ഈ മാസം പതിനൊന്നിനാണ് ഇത്തരമൊരു സംഘത്തെക്കുറിച്ച് വിവരം ലഭിച്ചത്. ഡിജിറ്റല്‍ ഡിവൈസുകളും, ആയുധങ്ങളും, ദേശവിരുദ്ധ ലേഖനങ്ങളും മറ്റു നിരവധി വസ്തുകളും ഇവരില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ടെന്നും എന്‍ഐഎ വ്യക്തമാക്കുന്നു.
മുര്‍ഷിദ് ഹസന്, യാക്കൂബ് ബിശ്വാസ്, മൊഷര്‍ഫ് ഹസന് എന്നിവരാണ് കേരളത്തില്‍നിന്നും പിടിയിലായ മൂന്ന് പേര്. ഇവരെല്ലാം പശ്ചിമബംഗാള്‍ സ്വദേശികളാണെന്നാണ് വിവരം.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു