ദേശീയപാതയിൽ കുഴിയെടുക്കുന്നത് ഉദ്യോഗസ്ഥർ തടഞ്ഞു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

22Sep2020

കണ്ണൂർ: താണയ്ക്കും ടി.കെ. സ്റ്റോപ്പിനും ഇടയിലുള്ള ദേശീയ പാതയിൽ കുഴിയെടുക്കുന്നത് ദേശീയപാതാ വിഭാഗം ഉദ്യോഗസ്ഥർ തടഞ്ഞു. കേബിൾ സ്ഥാപിക്കുവാനായി കെ.എസ്.ഇ.ബി.യാണ് റോഡ് കുഴിച്ചത്. തിങ്കളാഴ്ച പതിനൊന്നു മണിയോടെയാണ് സംഭവം. താണയിൽനിന്ന്‌ കണ്ണൂരിലേക്ക് വരുന്ന റോഡിന്റെ ഭാഗത്താണ് താഴ്ചയുള്ള കുഴികൾ നിർമിച്ചത്. ദേശീയപാതാ വിഭാഗത്തിന്റെ

അനുമതിയില്ലാതെയാണ് പണി നടത്തിയതെന്നാണ് അവർ പറയുന്നത്. 2017-ൽ താണ മുതൽ കളക്ടറേറ്റുവരെ കേബിൾ പ്രവൃത്തിക്ക് അനുമതി നൽകിയിരുന്നു. ഒരു മാസം കൊണ്ട് ചെയ്യാനായിരുന്നു അനുമതി. പൂർത്തിയാക്കാത്തതിനെ തുടർന്ന് അഞ്ചുമാസം കൂടി നീട്ടിക്കൊടുത്തിട്ടും പ്രവൃത്തി പൂർത്തിയാക്കാത്തതിനെ തുടർന്ന് അനുമതി റദ്ദായി എന്നാണ് ദേശീയ പാതാ വിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞത്.

തുക അടച്ചിട്ടുണ്ടെന്നും പ്രവൃത്തി നടത്താൻ അഞ്ചുകൊല്ലത്തെ സമയമുണ്ടെന്ന് കെ.എസ്.ഇ.ബി. എൻജിനീയറും പറയുന്നു.

താണ മുതൽ ധർമടം വരെ പുതിയ ജർമൻ സാങ്കേതിക വിദ്യയിയിൽ ദേശീയപാത നവീകരിക്കുന്നുണ്ട്. ഇതിന്റെ കരാർ നൽകിയതാണ്. ഇതിനിടയിൽ റോഡ് കുഴിക്കുന്നത് പ്രവൃത്തിയെ ബാധിക്കുമെന്ന് ദേശീയപാതാ വിഭാഗം എൻജിനീയർ പറഞ്ഞു.

കണ്ണൂർ കോർപ്പറേഷൻ പരിധിയിൽ 35 കിലോമീറ്റർ നീളത്തിൽ വൈദ്യുതിലൈൻ കേബിൾ വഴിയാക്കുന്ന പ്രവൃത്തി പൂർത്തിയാകാൻ പോവുകയാണ്. ഒൻപത് കിലോമീറ്റർ മാത്രമാണ് ബാക്കിയുള്ളത്. ഗതാഗതപ്രശ്നങ്ങളും മറ്റും കാരണമാണ് ഇവിടെ പ്രവൃത്തി നീണ്ടതെന്നാണ് കെ.എസ്.ഇ.ബി.യുടെ വിശദീകരണം.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha