തലശ്ശേരി:നഗരത്തിലെ ഒരു കടയിൽ ഈയിടെ നടന്ന കവർച്ചയ്ക്കുപിന്നിൽ അന്തസ്സംസ്ഥാന മോഷ്ടാവായ ഉടുമ്പുജോണും കൂട്ടരുമെന്ന നിഗമനത്തിൽ പോലീസ്. ഇയാൾക്കായുള്ള അന്വേഷണം ശക്തമാക്കി. ജനുവരി 31-ന് വാധ്യാർപീടികയിലെ ജൂവലറിയിൽനിന്ന് വെള്ളിയാഭരണങ്ങൾ മോഷണംപോയിരുന്നു. വിരലടയാളവിദഗ്ധർ ഇവിടെ നടത്തിയ പരിശോധനയിലാണ് ജോണിന്റെ സാന്നിധ്യത്തെക്കുറിച്ച് മനസ്സിലായത്. സി.സി.ടി.വി. ദൃശ്യങ്ങളിൽനിന്ന് ഉടുമ്പുജോണാണെന്ന് സ്ഥിരീകരിച്ചു. പിന്നീട് ഒട്ടേറെ കടകളിൽ മോഷണം നടന്നിരുന്നെങ്കിലും ഇയാളുടെ സാന്നിധ്യമുള്ളതായി കണ്ടില്ല. കേരളത്തിലെയും തമിഴ്നാട്ടിലെയും ഒട്ടേറെ കവർച്ചക്കേസുകളിൽ പ്രതിയാണ് ഉടുമ്പുജോൺ. മാഹിയിലെ ബാറുകളിൽ ഇയാൾ എത്താറുണ്ടെന്ന് പോലീസിന് സൂചനയുണ്ട്. പാലക്കാട്ടും തൃശ്ശൂരും ഒട്ടേറെ കേസുകളിൽ പ്രതിയായ ജോൺ ജയിൽശിക്ഷയനുഭവിക്കുകയും ചെയ്തിട്ടുണ്ട്. തമിഴ്നാട് സ്വദേശിയായ ജോണും സംഘവും കുറച്ചുകാലമായി സജീവമല്ലായിരുന്നു. അന്വേഷണം അടുത്തദിവസങ്ങളിൽ വ്യാപിപ്പിക്കും.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു