ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് ദളിത് ബാലന് ക്രൂര മര്‍ദ്ദനം; നാല് പേര്‍ അറസ്റ്റില്‍(വീഡിയോ)

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



 beaten up mob

ജയ്പൂര്‍: ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് ദളിത് ബാലനെ ഒരു സംഘം കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചു. രാജസ്ഥാനിലെ പാലി ജില്ലയിലെ ധനേറിയയിലാണ് ദാരുണ സംഭവം ഉണ്ടായത്. ജൂണ്‍ ഒന്നിനുണ്ടായ സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരെ പോക്‌സോ വകുപ്പും ചുമത്തിയിട്ടുണ്ട്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നുണ്ട്. അതേസമയം മറ്റൊരാളുടെ പരാതിയില്‍ മര്‍ദ്ദനമേറ്റ ബാലനെയും പോലീസ് കസ്റ്റഡിയിലെടുത്തു.

ദളിത് ബാലന്‍ ക്ഷേത്രത്തില്‍ കയറാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് ഒരു സംഘം ആളുകള്‍ വടിയും കയറുമായി എത്തി. ദളിത് ബാലന്റെ കൈയ്യും കാലും കെട്ടിയിട്ടശേഷം വടി ഉപയോഗിച്ച് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ചിലര്‍ ഈ സംഭവങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയകളില്‍ പ്രചരിപ്പിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. സംഭവം അറിഞ്ഞിട്ടും നടപടിയെടുക്കാന്‍ പോലീസ് മടിച്ചുവെന്നും പരാതി ഉയരുന്നുണ്ട്.

സംഭവത്തെ തുടര്‍ന്ന് വന്‍ പ്രതിഷേധം ഉയര്‍ന്നതോടെ നടപടി സ്വീകരിക്കാന്‍ പോലീസ് നിര്‍ബന്ധിതരാവുകയായിരുന്നു. ജൂണ്‍ മൂന്നിന് യുവാവിന്റെ അമ്മാവന്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു, എന്നാല്‍ നടപടി ഒന്നും ഉണ്ടായില്ലെന്ന് അദ്ദേഹം ആരോപിക്കുന്നു

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha