രാജപുരം : സുഹൃത്തിനെ മദ്യം നല്‍കി ബോധം കെടുത്തുകയും തുടർന്ന് ഇയാളുടെ പതിനൊന്നു വയസുള്ള മകളെ പീഡിപ്പിക്കുകയും ചെയ്ത യുവാവ് അറസ്റ്റിൽ. രാജപുരം കാപ്പിത്തോട്ടത്തെ രാഘവനെ (34)യാണ് രാജപുരം പ്രിന്‍സിപ്പള്‍ എസ് ഐ കെ എം ബിനീഷ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം സുഹൃത്തിന്റെ വീട്ടില്‍ എത്തിയ രാഘവന്‍ ഇയാളൊടൊപ്പം മദ്യപിക്കുകയായിരുന്നു. സുഹൃത്തിന് അമിതമായി മദ്യം നല്‍കി ബോധം കെടുത്തിയ ശേഷം രാഘവന്‍ വീട്ടിലുണ്ടായിരുന്ന പതിനൊന്നുകാരിയെ ശുചിമുറിയില്‍ കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിനു ശേഷം പെണ്‍കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ അന്വേഷിച്ചപ്പോഴാണ് കുട്ടി സംഭവം വെളിപ്പെടുത്തിയത്. തുടര്‍ന്ന് ചൈൽഡ് ലൈൻ പ്രവര്‍ത്തകരെ വിവരമറിയിക്കുകയായിരുന്നു. ചൈൽഡ് ലൈൻ പ്രവര്‍ത്തകര്‍ പെണ്‍കുട്ടിയെ കൗണ്‍സിലിംഗിന് വിധേയമാക്കുകയും കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം രാജപുരം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോക്സോ നിയമപ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്ത രാഘവനെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.
രാജപുരം : സുഹൃത്തിനെ മദ്യം നല്‍കി ബോധം കെടുത്തുകയും തുടർന്ന് ഇയാളുടെ പതിനൊന്നു വയസുള്ള മകളെ പീഡിപ്പിക്കുകയും ചെയ്ത യുവാവ് അറസ്റ്റിൽ. രാജപുരം കാപ്പിത്തോട്ടത്തെ രാഘവനെ (34)യാണ് രാജപുരം പ്രിന്‍സിപ്പള്‍ എസ് ഐ കെ എം ബിനീഷ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം സുഹൃത്തിന്റെ വീട്ടില്‍ എത്തിയ രാഘവന്‍ ഇയാളൊടൊപ്പം മദ്യപിക്കുകയായിരുന്നു. സുഹൃത്തിന് അമിതമായി മദ്യം നല്‍കി ബോധം കെടുത്തിയ ശേഷം രാഘവന്‍ വീട്ടിലുണ്ടായിരുന്ന പതിനൊന്നുകാരിയെ ശുചിമുറിയില്‍ കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിനു ശേഷം പെണ്‍കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ അന്വേഷിച്ചപ്പോഴാണ് കുട്ടി സംഭവം വെളിപ്പെടുത്തിയത്. തുടര്‍ന്ന് ചൈൽഡ് ലൈൻ പ്രവര്‍ത്തകരെ വിവരമറിയിക്കുകയായിരുന്നു. ചൈൽഡ് ലൈൻ പ്രവര്‍ത്തകര്‍ പെണ്‍കുട്ടിയെ കൗണ്‍സിലിംഗിന് വിധേയമാക്കുകയും കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം രാജപുരം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോക്സോ നിയമപ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്ത രാഘവനെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു